Wednesday, July 17, 2013

രാമായണം..!!






ശ്രീരാമധ്യാനം
 വൈദേഹീസഹിതം സുരദ്രുമതലേ ഹൈമേ മഹാമണ്ഡപേ
മഗേ്ദ്ധ പുഷ്പകമാസനേ മണിമയേ വീരാസനേ സുസ്ഥിതം
അഗ്രേ വാചയതി പ്രഭഞ്ജനസുതേ തത്ത്വം മുനിഭ്യഃ പരം
വ്യാഖ്യാന്തം ഭരതാദിഭഃ പരിവൃതം രാമം ഭജേ ശ്യാമളം.
രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ

രഘുനാഥായ നാഥായ സീതായഃ പതയേ നമഃ.

വാല്‍മീകീ സ്തുതി
 കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം
ആരുഹ്യ കവിതാശാഖാം വന്ദേ വാല്‍മീകികോകിലം.
ആഞ്ജനേയസ്തുതി
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുഗ്ദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂൗമെുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി

ബാലകാണ്ഡം
ഹരിഃ ശ്രീ ഗണപതയേ നമഃ
അവിഘ്‌നമസ്തു

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ!
ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ!
ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ!
ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ!
ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ! രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ! രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍:
കാരണനായ ഗണനായകന്‍ ബ്രഹ്മാത്മകന്‍
കാരുണ്യമൂര്‍ത്തി ശിവശക്തിസംഭവന്‍ ദേവന്‍
വാരണമുഖന്‍ മമ പ്രാരബ്ധവിഘ്‌നങ്ങളെ
വാരണം ചെയ്തീടുവാനാവോളം വന്ദിയ്ക്കുന്നേന്‍.
വാണീടുകനാരതമെന്നുടെ നാവുതന്മേല്‍
വാണീമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ!
നാണമെന്നിയേ മുദാ നാവിന്മേല്‍ നടനഞ്ചെ-
യ്കേണാങ്കാനനേ! യഥാ കാനനേ ദിഗംബരന്‍
വാരിജോല്‍ഭവമുഖവാരിജവാസേ! ബാലേ!
വാരിധിതന്നില്‍ തിരമാലകളെന്നപോലെ
ഭാരതീ! പദാവലി തോന്നേണം കാലേ കാലേ
പാരാതെ സലക്ഷണം മേന്മേല്‍ മംഗളശീലേ!
വൃഷ്ണിവംശത്തില്‍ വന്നു കൃഷ്ണനായ്പിറന്നൊരു
വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിയ്ക്കേണം.
വിഷ്ണുജോത്ഭവസുതനന്ദനപുത്രന്‍ വ്യാസന്‍
വിഷ്ണുതാന്‍ തന്നെ വന്നുപിറന്ന തപോധനന്‍.
വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട
കൃഷ്ണനാം പുരാണകര്‍ത്താവിനെ വണങ്ങുന്നേന്‍.
നാന്മറനേരായ രാമായണം ചമയ്ക്കയാല്‍
നാന്മുഖനുള്ളില്‍ ബഹുമാനത്തെ വളര്‍ത്തൊരു
വാല്മീകി കവിശ്രേഴനാകിയ മഹാമുനി
താന്‍ മമ വരം തരികെപ്പൊഴും വന്ദിയ്ക്കുന്നേന്‍.
രാമനാമത്തെസ്സദാകാലവും ജപിച്ചീടും
കാമനാശനനുമാവല്ലഭന്‍ മഹേശ്വരന്‍
ശ്രീമഹാദേവന്‍ പരമേശ്വരന്‍ സര്‍വേശ്വരന്‍
മാമകേ മനസി വാണീടുവാന്‍ വന്ദിയ്ക്കുന്നേന്‍.
വാരിജോല്‍ഭവനാദിയാകിയ ദേവന്മാരും
നാരദപ്രമുഖന്മാരാകിയ മുനികളും
വാരിജശരാരാതിപ്രാണനാഥയും മമ
വാരിജമകളായ ദേവിയും തുണയേ്ക്കണം.
കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര
ണാരുണാംബുജലീനപാംസുസഞ്ചയം മമ
ചേതോദര്‍പ്പണത്തിന്റെ മാലിന്യമെല്ലാം തീര്‍ത്തു
ശോധനചെയ്തീടുവാനാവോളം വന്ദിയ്ക്കുന്നേന്‍.
ആധാരം നാനാജഗന്മയനാം ഭഗവാനും
വേദമെന്നല്ലോ ഗുരുനാഥൻതാനരുള്‍ചെയ്തു:
വേദത്തിനാധാരഭൂതന്മാരിക്കാണായൊരു
ഭൂദേവപ്രവരന്മാര്‍ തദ്വരശാപാദികള്‍
ധാതൃശങ്കരവിഷ്ണുപ്രമുഖന്മാര്‍ക്കും മതം
വേദജ്ഞോത്തമന്മാര്‍ മാഹാത്മ്യങ്ങളാര്‍ക്കു ചൊല്ലാം?
പാദസേവകനായ ഭക്തനാം ദാസന്‍ ബ്രഹ്മ
പാദജനജ്ഞാനിനാമാദ്യനായുള്ളൊരു ഞാന്‍
വേദസമ്മിതമായ്മുന്‍പുള്ള ശ്രീരാമായണം
ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്ലീടുന്നേന്‍.
വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം
ചേതസി തെളിഞ്ഞുണര്‍ന്നാവോളം തുണയ്ക്കേണം.
സുരസംഹതിപതി തദനു സ്വാഹാപതി
വരദന്‍ പിതൃപതി നിരൃതി ജലപതി
തരസാ സദാഗതി സദയം നിധിപതി
കരുണാനിധി പശുപതി നക്ഷത്രപതി
സുരവാഹിനീപതിതനയന്‍ ഗണപതി
സുരവാഹിനീപതി പ്രമൗഭെൂതപതി
ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാം പതി
ജഗതി ചരാചരജാതികളായുള്ളോരും
അഗതിയായോരടിയന്നനുഗ്രഹിയ്ക്കേണമകമേ
സുഖമേ ഞാനനിശം വന്ദിയ്ക്കുന്നേന്‍.
അഗ്രജന്‍ മമ സതാം വിദുഷാമഗ്രേസരന്‍
മല്‍ഗുരുനാൗനെനേകാന്തേവാസികളോടു
ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക രാമനാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാര്‍ മറ്റുള്ളോരും.
ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം
നൂറുകോടിഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നില്‍.
രാമനാമത്തെജ്ജപിച്ചോരു കാട്ടാളന്‍ മുന്നം
മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
ഭൂമിയിലുള്ള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി
ശ്രീമഹാരാമായണം ചമയ്‌ക്കെന്നരുള്‍ചെയ്തു.
വീണാപാണിയുമുപദേശിച്ചു രാമായണം
വാണിയും വാല്‍മീകിതന്‍നാവിന്മേല്‍ വാണീടിനാള്‍.
വാണീടുകവ്വണ്ണമെന്‍ നാവിന്മേലേവം ചൊല്‍വാന്‍
നാണമാകുന്നുതാനുമതിനെന്താവതിപ്പോള്‍.
വേദശാസ്ര്തങ്ങള്‍ക്കധികാരിയല്ലെന്നതോര്‍ത്തു
ചേതസി സര്‍വ്വം ക്ഷമിച്ചീടുവിന്‍ കൃപയാലെ.
അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമിതദ്ധ്യാ
ത്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യയനം ചെയ്തീടും മര്‍ത്ത്യജന്മികള്‍ക്കെല്ലാം
മുക്തി സിദ്ധിയ്ക്കുമസന്ദിഗ്ദ്ധമിജ്ജന്മം കൊണ്ടേ.
ഭക്തി കൈക്കൊണ്ടു കേട്ടുകൊള്ളുവിന്‍ ചൊല്ലീടുവനെത്രയും
ചുരുക്കി ഞാന്‍ രാമമാഹാത്മ്യമെല്ലാം.
ബുദ്ധിമത്തുക്കളായോരിക്കഥ  കേള്‍ക്കുന്നാകില്‍
ബദ്ധരാകിലുമുടന്‍ മുക്തരായ്‌വന്നുകൂടും.
ധാത്രീഭാരത്തെത്തീര്‍പ്പാന്‍ ബ്രഹ്മാദിദേവഗണം
പ്രാര്‍ത്ഥിച്ചു ഭക്തിപൂര്‍വ്വം സ്തോത്രം ചെയ്തതുമൂലം
ദുഗ്ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന
മെത്തമേല്‍ യോഗനിദ്രചെയ്തീടും നാരായണന്‍
ധാത്രീമണ്ഡലം തന്നില്‍ മാര്‍ത്താണ്ഡകുലത്തിങ്കല്‍
ധാത്രീന്ദ്രവീരന്‍ ദശരഥനു തനയനായ്
രാത്രിചാരികളായ രാവണാദികള്‍തമ്മെ
മാര്‍ത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരുശേഷം
ആദ്യമാം ബ്രഹ്മത്വം പ്രാപിച്ച വേദാന്തവാക്യ
വേദ്യനാം സീതാപതി ശ്രീപാദം വന്ദിയ്ക്കുന്നേന്‍.


1 comment:

  1. രാമായണം എന്ന പദത്തിനര്‍ഥം രാമനിലേക്കുള്ള അയനം- യാത്ര-എന്നാണ്. ഈ പാരായണം തീരുമ്പോഴേക്കും നമ്മുടെ 'ഇന്ദ്രിയങ്ങളും ബുദ്ധിയും മനസ്സും രാമപരങ്ങളായി മാറണേ' എന്ന് മനസ്സില്‍ പ്രാര്‍ഥിക്കണം. ഈ വിശിഷ്ട ഗ്രന്ഥം തന്ന് നമ്മെ അനുഗ്രഹിച്ച തുഞ്ചത്താചാര്യനെ ഇങ്ങനെ സ്തുതിച്ചശേഷം വേണം പാരായണം തുടങ്ങാന്‍. 'സാനന്ദ രൂപം സകല പ്രബോധം ആനന്ദ ദാനാമൃത പാരിജാതം മനുഷ്യ പത്മേഷു രവി സ്വരൂപം നമാമി തുഞ്ചത്തെഴുമാര്യപാദം' എന്നതാണ് സ്തുതി.

    ReplyDelete